അനിയൻ സിനിമയ്ക്ക് പോകുന്നതിനെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ."മുന്നറിയിപ്പ് നല്ലതാന്നു കേട്ടു .ഇന്നോ നാളെയോ എന്തായാലും പോണം ."
"എടാ , നമുക്കൊരുമിച്ചു പോകാം "
"ഏയ് , അതു ശരിയാകൂല . നമ്മുടെ നാട്ടിലൊന്നും ..." അവൻ എന്തൊക്കെയോ പറഞ്ഞു .
"മതി , ഞാൻ വരണില്ല "
പഠിച്ചു തീരേണ്ടായിരുന്നു.
സ്വാതന്ത്ര്യം -അത് തനിച്ചും കൂട്ടു കൂടിയുമുള്ള ചെറിയ നടത്തങ്ങളായിരുന്നു ,പഠിച്ചു കൊണ്ടിരുന്നപ്പോൾ . ഔടിംഗ് ദിവസങ്ങളിൽ ഒന്നിടവിടാതെ പുറത്തിറങ്ങുകയും എന്നാൽ അത്യാവശ്യമുള്ള ഒരു വസ്തു പോലും വാങ്ങാൻ സമയമില്ലാതിരിക്കുകയും ചെയ്തിരുന്നതായിരുന്നു . ഒറ്റയ്ക്കുള്ള പുസ്തകം വാങ്ങാൻ പോകലുകളായിരുന്നു . റോഡ് മുറിച്ചു കടക്കുമ്പോൾ വീശിയടിച്ചെന്നെ ഒരു നിമിഷം നിർത്തിച്ച കാറ്റായിരുന്നു .
കോട്ടയത്ത് ഒരു ബുക്ക് ഫെയർ ഉണ്ടെന്നു കേട്ടാണ് ഒരു ശനിയാഴ്ച കോളേജ് കഴിഞ്ഞ് ബസ് കയറിയത് .അന്ന് പിള്ളേർ ട്രാഫിക് സിനിമയ്ക്ക് പോകാനിരിക്കുകയായിരുന്നു . കുറേ വിളിച്ചിട്ടും ഇല്ലാന്ന് പറഞ്ഞ് ഞാൻ ബസ് പിടിച്ചു .
കയറിയിരുന്നപ്പോഴും എന്തോ പോലെ -'പോകായിരുന്നു . ഉം ,സാരല്ല'
അടുത്തിരുന്ന മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ എൻറെ ദേഹത്തേക്കു ചാഞ്ഞു .പുറത്തെ കാഴ്ചകളിൽ നിന്നും ചിന്തകളിൽ നിന്നും ഉണർന്ന് അവരെ മെല്ലെ താങ്ങി എന്റെ തോളിൽ സുരക്ഷിതമായി കിടത്തി ,വീണ്ടും ...തനിച്ചു പോകുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന കാഴ്ചകൾ .ഇല്ല , എനിക്കങ്ങനെ അധികമില്ല .ആകാശത്തേക്കും പിന്നോട്ടോടുന്ന മരങ്ങളിലേക്കും കണ്ണും നട്ടിരിക്കുന്ന സ്ഥിരം പ്രക്രിയ . ഞാനെന്തെങ്കിലും ചിന്തിക്കാറുണ്ടോ എന്ന് തന്നെ എനിയ്ക്കറിയില്ല .പക്ഷേ പുറമേ നിന്നു നോക്കുന്നവർക്ക് എന്നും നമ്മളൊരു സ്വപ്നജീവിയാണ് .
ബസ് ഒരു സടെൻ ബ്രേക്ക് ഇട്ടു . ആ അമ്മമ്മ വളഞ്ഞ് എൻറെ മടിയിലേക്കൂർന്നു വീണു .ഉടൻ തന്നെ ഒരു ചമ്മലോടെ എഴുന്നേറ്റു . പല്ലില്ലാത്ത ചിരി ..മുഴുവൻ നിഷ്കളങ്കതയോടെ ,എന്നാൽ ഒരുപാട് ദുർബലമായി .
"എങ്ങോട്ടാ പോകുന്നത്? " കോട്ടയത്തെ ഏതോ ഒരുൾപ്രദേശത്തിന്റെ പേരു പറഞ്ഞു .
കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു മുഷിഞ്ഞ കവർ .
നട്ടുച്ചവെയിലാണ് . ആ സ്ഥലത്തേക്ക് ഇനിയും ബസ് കയറേണ്ടി വരും .
"എന്തേലും കഴിച്ചതാണോ , നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ ."
"ഇല്ല .മോന്റെ വീട്ടിൽ നിന്നും തിരക്കിൽ ഇറങ്ങിയതാ . ജോലിക്കൊരു വീട്ടില് നിക്കുന്നുണ്ട് .അങ്ങോട്ടേക്കാ " അതേ പുഞ്ചിരിയോടെ അവർ പറഞ്ഞു .
എന്തോ ,ഞാൻ മുഖം തിരിച്ചു ..
"ഞാനും കോട്ടയത്തേക്ക് തന്നെയാ . ഒരു കാര്യം ചെയ്യാം . അവിടെത്തിയിട്ട് നമുക്ക് ഒരുമിച്ചു പോയി എന്തെങ്കിലും കഴിക്കാം .എന്നിട്ട് അമ്മയ്ക്ക് അടുത്ത ബസ് കയറാല്ലോ ."
മടിച്ചു ,എങ്കിലും ചിരിച്ചു . " എന്നാ മോളെ , ഞാൻ കയറാറുള്ള ഒരു ചായക്കട ഉണ്ടവിടെ . അങ്ങോട്ട് പോകാം . "
ശരി .ഉള്ളിൽ പെട്ടെന്നൊരു പേടി തോന്നി .എങ്കിലും അവർ കാണിച്ചു തന്ന വഴിയിലൂടെ ഞാൻ നടന്നു .
ഒരു ചെറിയ കരി പിടിച്ചു കിടക്കുന്ന സ്ഥലം .ചില്ലലമാരയിൽ പലഹാരങ്ങൾ . ചായ അടിക്കുന്ന ഒരാൾ . നാലഞ്ച് ബെഞ്ചുകൾ . ആളുകൾ ഒന്നോ രണ്ടോ .
ഞങ്ങൾ കയറി ഇരുന്നു . ചായയും ചെറിയ എന്തോ പലഹാരവും മാത്രമേ അവർ കഴിച്ചുള്ളൂ .
മൂർദ്ധാവിൽ ഇന്നും മായാതെ കിടക്കുന്ന ആ തലോടലാണ് എനിക്ക് ....സ്വാതന്ത്ര്യം
"എടാ , നമുക്കൊരുമിച്ചു പോകാം "
"ഏയ് , അതു ശരിയാകൂല . നമ്മുടെ നാട്ടിലൊന്നും ..." അവൻ എന്തൊക്കെയോ പറഞ്ഞു .
"മതി , ഞാൻ വരണില്ല "
പഠിച്ചു തീരേണ്ടായിരുന്നു.
സ്വാതന്ത്ര്യം -അത് തനിച്ചും കൂട്ടു കൂടിയുമുള്ള ചെറിയ നടത്തങ്ങളായിരുന്നു ,പഠിച്ചു കൊണ്ടിരുന്നപ്പോൾ . ഔടിംഗ് ദിവസങ്ങളിൽ ഒന്നിടവിടാതെ പുറത്തിറങ്ങുകയും എന്നാൽ അത്യാവശ്യമുള്ള ഒരു വസ്തു പോലും വാങ്ങാൻ സമയമില്ലാതിരിക്കുകയും ചെയ്തിരുന്നതായിരുന്നു . ഒറ്റയ്ക്കുള്ള പുസ്തകം വാങ്ങാൻ പോകലുകളായിരുന്നു . റോഡ് മുറിച്ചു കടക്കുമ്പോൾ വീശിയടിച്ചെന്നെ ഒരു നിമിഷം നിർത്തിച്ച കാറ്റായിരുന്നു .
കോട്ടയത്ത് ഒരു ബുക്ക് ഫെയർ ഉണ്ടെന്നു കേട്ടാണ് ഒരു ശനിയാഴ്ച കോളേജ് കഴിഞ്ഞ് ബസ് കയറിയത് .അന്ന് പിള്ളേർ ട്രാഫിക് സിനിമയ്ക്ക് പോകാനിരിക്കുകയായിരുന്നു . കുറേ വിളിച്ചിട്ടും ഇല്ലാന്ന് പറഞ്ഞ് ഞാൻ ബസ് പിടിച്ചു .
കയറിയിരുന്നപ്പോഴും എന്തോ പോലെ -'പോകായിരുന്നു . ഉം ,സാരല്ല'
അടുത്തിരുന്ന മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ എൻറെ ദേഹത്തേക്കു ചാഞ്ഞു .പുറത്തെ കാഴ്ചകളിൽ നിന്നും ചിന്തകളിൽ നിന്നും ഉണർന്ന് അവരെ മെല്ലെ താങ്ങി എന്റെ തോളിൽ സുരക്ഷിതമായി കിടത്തി ,വീണ്ടും ...തനിച്ചു പോകുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന കാഴ്ചകൾ .ഇല്ല , എനിക്കങ്ങനെ അധികമില്ല .ആകാശത്തേക്കും പിന്നോട്ടോടുന്ന മരങ്ങളിലേക്കും കണ്ണും നട്ടിരിക്കുന്ന സ്ഥിരം പ്രക്രിയ . ഞാനെന്തെങ്കിലും ചിന്തിക്കാറുണ്ടോ എന്ന് തന്നെ എനിയ്ക്കറിയില്ല .പക്ഷേ പുറമേ നിന്നു നോക്കുന്നവർക്ക് എന്നും നമ്മളൊരു സ്വപ്നജീവിയാണ് .
ബസ് ഒരു സടെൻ ബ്രേക്ക് ഇട്ടു . ആ അമ്മമ്മ വളഞ്ഞ് എൻറെ മടിയിലേക്കൂർന്നു വീണു .ഉടൻ തന്നെ ഒരു ചമ്മലോടെ എഴുന്നേറ്റു . പല്ലില്ലാത്ത ചിരി ..മുഴുവൻ നിഷ്കളങ്കതയോടെ ,എന്നാൽ ഒരുപാട് ദുർബലമായി .
"എങ്ങോട്ടാ പോകുന്നത്? " കോട്ടയത്തെ ഏതോ ഒരുൾപ്രദേശത്തിന്റെ പേരു പറഞ്ഞു .
കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു മുഷിഞ്ഞ കവർ .
നട്ടുച്ചവെയിലാണ് . ആ സ്ഥലത്തേക്ക് ഇനിയും ബസ് കയറേണ്ടി വരും .
"എന്തേലും കഴിച്ചതാണോ , നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ ."
"ഇല്ല .മോന്റെ വീട്ടിൽ നിന്നും തിരക്കിൽ ഇറങ്ങിയതാ . ജോലിക്കൊരു വീട്ടില് നിക്കുന്നുണ്ട് .അങ്ങോട്ടേക്കാ " അതേ പുഞ്ചിരിയോടെ അവർ പറഞ്ഞു .
എന്തോ ,ഞാൻ മുഖം തിരിച്ചു ..
"ഞാനും കോട്ടയത്തേക്ക് തന്നെയാ . ഒരു കാര്യം ചെയ്യാം . അവിടെത്തിയിട്ട് നമുക്ക് ഒരുമിച്ചു പോയി എന്തെങ്കിലും കഴിക്കാം .എന്നിട്ട് അമ്മയ്ക്ക് അടുത്ത ബസ് കയറാല്ലോ ."
മടിച്ചു ,എങ്കിലും ചിരിച്ചു . " എന്നാ മോളെ , ഞാൻ കയറാറുള്ള ഒരു ചായക്കട ഉണ്ടവിടെ . അങ്ങോട്ട് പോകാം . "
ശരി .ഉള്ളിൽ പെട്ടെന്നൊരു പേടി തോന്നി .എങ്കിലും അവർ കാണിച്ചു തന്ന വഴിയിലൂടെ ഞാൻ നടന്നു .
ഒരു ചെറിയ കരി പിടിച്ചു കിടക്കുന്ന സ്ഥലം .ചില്ലലമാരയിൽ പലഹാരങ്ങൾ . ചായ അടിക്കുന്ന ഒരാൾ . നാലഞ്ച് ബെഞ്ചുകൾ . ആളുകൾ ഒന്നോ രണ്ടോ .
ഞങ്ങൾ കയറി ഇരുന്നു . ചായയും ചെറിയ എന്തോ പലഹാരവും മാത്രമേ അവർ കഴിച്ചുള്ളൂ .
അവിടെ നിന്നിറങ്ങി ,പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവരെ വിട്ട് യാത്ര പറഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്നും മോളേ എന്നു വിളി . ഞാൻ തിരിച്ചു ചെന്നു .
എന്റെ കൈകൾ എടുത്ത് തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു , നിറകണ്ണുകളോടെ എന്റെ നെറുകയിൽ തലോടി ..അവർ തിരിഞ്ഞു നടന്നു .
മൂർദ്ധാവിൽ ഇന്നും മായാതെ കിടക്കുന്ന ആ തലോടലാണ് എനിക്ക് ....സ്വാതന്ത്ര്യം
വായിച്ചു - ആശംസകൾ
ReplyDeleteഅനുഭവമാണോ?
ReplyDeleteഎങ്കില്‍ നല്ല ഒരു അനുഭവം
അനുഭവമെങ്കിൽ അതിമനോഹരം..
ReplyDeleteIf you are a Science, Engineering or Technology professional of Indian origin, please join Indian Engineers ( www.indianengineers.com ) - a discussion and networking forum for engineers of Indian origin.
ReplyDeleteThere is a wealth of information out there among our Engineers, Technologists and Accademics. We believe this can be used for the benefit of young STEM (science, technology, engineering and maths) students and professionals alike.
Nice nd Clear presentation...
ReplyDeleteYou are the kindest person i have ever known..keep living my friend..☺
ReplyDeleteYou are the kindest person i have ever known..keep living my friend..☺
ReplyDelete